എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

അച്ചടിച്ച്‌ വന്നവ



 














പൂമരം നിന്നെയും കാത്ത് 


കുളികയിഞ്ഞു  ബാത്ത് റൂമില്‍ നിന്നും ഇറങ്ങിയപ്പോഴെക്കും  രാമു കാപ്പിയുമായി  വന്നു "സാര്‍ കാപ്പി" അത് വാങ്ങി ടീപ്പോയില്‍  വെച്ചു ഓഫിസിലെ  തിരക്കില്‍ നിന്നും മോചനം കിട്ടിയത് അഞ്ചുമണിക്കാണ്  ടി.വി.ഓണ്‍ചെയ്തു സ്ക്രീനില്‍ തെളിഞ്ഞത് പാകിസ്ഥാനും,ഇന്ത്യയും തമ്മിലുള്ള മത്സരമാണ്‌..അത്‌ ശ്രന്ധിച്ചു  അഞ്ചു മിനുട്ട് കയിഞ്ഞപ്പോള്‍  മഴ കാരണം കളി നാളത്തേക്ക്  മാറ്റി വെച്ചതായി  സ്ക്രീനില്‍ തെളിഞ്ഞു .

അടുത്ത സ്റ്റേഷനില്‍ എന്താണാവോ?..കണ്ടിരിക്കാന്‍ പറ്റാത്ത ഒരു സിനിമയാണ് ഇട്ടിരിക്കുന്നു. വീണ്ടും സ്റ്റേഷനുകള്‍ മാറ്റിയപ്പോള്‍ ഓണ സ്പെഷല്‍  പരിപാടികളില്‍ കുട്ടികളുടെ വിവിധ തരംത്തിലുള്ള  കലാ പരിപാടികള്‍  അപ്പോഴാണ് ഓര്‍ത്തത്‌  ഇന്ന് നല്ലൊരു ദിവസമായിട്ട്  വീട്ടിലേക്ക്‌ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ അമ്മ കാത്തിരിക്കുനുണ്ടാവും ...


ഫോണിന്‍റെ അടുത്തേക്ക്‌ നിങ്ങി  നാട്ടിലേക്ക്‌ വിളിക്കാന്‍ പലതവണ ശ്രമിച്ചു. പക്ഷെ ലൈന്‍  കിട്ടാതെ നിരാശനായി സോഫയിലേക്ക് ചാരി കിടന്ന് ചിന്തകളുടെ ചെപ്പ്‌തുറന്നു "ഹായ്‌ ആ കുട്ടികാലം ഓര്‍ത്തപ്പോള്‍ വീണ്ടും  ഒരു കുട്ടിയായി ജനിക്കാന്‍ മനസ്സ്‌ കൊതിച്ചു".

 ഓണകാലത്ത് എല്ലാവരും കൂടി തറവാട്ടിലേക്ക്‌ പോകുമായിരുന്നു വിശാലമായ മുറ്റവും തുളസിത്തറയും ,ആമ്പല്‍കുളവും മെല്ലാം ഓര്‍ത്തപ്പോള്‍ ഒന്നു നീന്തികുളിക്കാനുള്ള മോഹം മനസ്സില്‍ നുഴഞ്ഞുകയറി .


വീടിന് പിറകു വശത്തെ ഉയര്‍ന്ന് നില്‍ക്കുന്ന പാറകൂട്ടങ്ങളും, അതില്‍ നിന്നും ഒഴുകി വരുന്ന വെള്ളച്ചാട്ടവും. നീണ്ടു കിടക്കുന്ന വയലിനെ മുറിച്ചു കടക്കുന്ന  ചെറിയ തോടും അത്‌ ചെന്ന് മുട്ടുന്ന പുഴയും,പുഴകരയിലെപൂമരവും .പുഴകരയില്‍ നിന്നാല്‍ അകലെ കാണുന്ന ഏഴ് മലകളുമെല്ലാം കണ്ണിനു കുളിര്‍മ്മ ചൊരിയുന്ന മനോഹര ദ്രിശ്യങ്ങളാണ് .

ശ്രീ  കുട്ടിയെ കണ്ടതും പരിച്ചയപെട്ടതും തറവാട്ടില്‍ ഓണംകൂടാന്‍ പോയ ദിവസമായിരുന്നു. അന്ന്  തറവാട്ടില്‍ ചിറ്റമ്മയുടെ മക്കളായ രാഗിയും രശ്മിയും പൂക്കളമിടാന്‍  പൂ പറിക്കാന്‍ പോയി വരാന്‍ താമസിച്ചപ്പോള്‍  മുത്തശ്ശിക്ക് വെപ്രമാളമായി .  ഫ്ലാറ്റുകളില്‍ ജീവിച്ചു വളര്‍ന്ന കുട്ടികളല്ലേ നാട് പരിജയമുണ്ടാവില്ല കൂടാതെ പ്രായം തികഞ്ഞവരും" മോനെ നീ  ഒന്ന് പോയി നോക്കി വാ". മുത്തശ്ശിയുടെ കല്പന  അനുസരിക്കാതെ പറ്റില്ലല്ലോ ..

നിണ്ടു കിടക്കുന്ന വയല്‍ മുറിച്ചു കടന്ന് പുഴയോരത്ത്‌ എത്തിയപ്പോള്‍ അകലെ  മൂന്ന് കുട്ടികള്‍ പുഴകരയിലുള്ള പൂമരചോട്ടില്‍ മണലില്‍ ഇരുന്നു  കളിക്കുന്നു .

 "രാഗി".. എന്ന് നിട്ടി  വിളിച്ചു , അടുത്തെത്തിയപ്പോള്‍  സുകുവേട്ടാ യെന്നു വിളിച്ച് അവര്‍ ഓടി വന്ന് കെട്ടി പിടിച്ചു. സുകുവേട്ടന്‍  എപ്പോള്‍ വന്നു .വാ നമുക്കീ  മണലില്‍ ഇരുന്ന് കഥ പറയാം. "നിങ്ങളെ കാണാതെ മുത്തശ്ശി  അകെ പേടിച്ചിരിക്കുകയാണ് " നിങ്ങള്‍ പൂ പറിക്കാന്‍ വന്നിട്ട് ഇവിടെ ഇരുന്ന്  കളിക്കുകയ്ണോ? 

ഇതാരാണ് നിങ്ങള്‍കൊരു  പുതിയ കൂട്ടുകാരി.  ഇതെല്ലാം കേട്ട് മാറി നിന്ന കുട്ടിയെ ചൂണ്ടി ചോദിച്ചു . രാഗി പറഞ്ഞു ഇത് ശ്രീലത  പുഴയുടെ കരയിലുള്ള വീട് ചൂണ്ടി കാണിച്ചു അതാ അവളുടെ വീട് അവളുടെ അമ്മ ചെരുപ്പത്തിലെ മരിച്ചുപോയീ അച്ഛന്‍  മുബയില്‍ ജോലിയാണ്.
അവള്‍ കോണ്‍വെന്റില്‍ ഹോസ്റ്റലില്‍ താമസിച്ച് പ്ലസ്‌ ടുവിന് പഠിക്കുന്ന, കോളേജ് അവതിയില്‍ നാട്ടില്‍ വരും.

പിന്നീട് സ്വയം പരിജയപെടുത്തി ഞാന്‍ സുകുണന്‍, ഡിഗ്രി കയിഞ്ഞു ഐ.എ.എസ്സ് സെലക്ഷന്‍ വേണ്ടി കാത്തിരിക്കുകയാണ് എന്‍റെ വാക്കുകള്‍ കേട്ട് അവള്‍ എന്‍റെ മുഖത്തേക്ക് ഒളിഞ്ഞു നോകി ആ വിടര്‍ന്ന കണ്ണുകളില്‍ പ്രകാശിക്കുന്ന രണ്ട് കൃഷണമണികള്‍ ഞാന്‍ കണ്ടു .

സന്ധ്യാ വെയില്‍  തട്ടി അവളുടെ തുടുത്ത മുഖം പൂര്‍ണ്ണ ചന്ദ്രനെ പോലെ പ്രകാശിക്കുന്നതായി തോന്നി.  ഓണാവധി  ദിനങ്ങളില്‍ ഏറെ സമയവും  ഞങ്ങള്‍ നാലു പേരും ആ പുഴകരയില്‍  സന്തോഷങ്ങള്‍ പങ്കിട്ടു .ശ്രീലത കോളേജില്‍ പാട്ടുകാരിയാണെന്ന്  രാഗി പറഞ്ഞപ്പോള്‍ അവള്‍ നിഷേധിച്ചു .


ശ്രീകുട്ടി  പാടണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ നാണത്തോട് കൂടി  കോളെജിലെ സ്റ്റേജില്‍ പാടിയ "പൂന്തേനരുവി" യെന്ന  ഗാനം  അവള്‍ ആലപിച്ചു. അത് ക്കേട്ടാവണം കിളികള്‍ പാറി വന്നു ആ പൂമരകൊമ്പിലിരുന്നു ചിറകടിച്ചു . രാഗിയും, രശ്മിയും കൈ കൊട്ടി താളം പിടിച്ചു  ആ താളത്തിനോത്ത് നദിയിലെ കുഞ്ഞോളങ്ങള്‍ ഇളകികളിച്ചു..

അഭിനന്ദിച്ചപ്പോള്‍ അവള്‍ നാണം കൊണ്ട് തല താഴ്ത്തി, മനസ്സുകള്‍ പലതും പറയുന്നുണ്ടായിരുന്നു , ഇടകണ്ണാല്‍  എന്നെ നോക്കി ഏറെ നേരം കണ്ണുകളാല്‍ കഥ പറഞ്ഞു . രാഗിയും രശ്മിയും ഞങ്ങള്‍ക്ക് വേണ്ടി മാറിനിന്നത് പോലും അറിഞ്ഞില്ല. അവധി ദിനങ്ങള്‍  തീരാതിരിക്കാന്‍ ആശിച്ചുപോയി .

അന്ന് വൈകുന്നേരം യാത്ര ചോദിക്കാന്‍ വീണ്ടും പുഴകരയില്‍ ഒത്തു കൂടി നാളെ കോളേജ് തുറക്കും കാലത്ത്‌ പോകണം ഇനി എന്നാണ് നാം കാണുക പരസ്പരം നെടുവീര്‍പ്പുകളുതിര്‍ത്തി.

മണലില്‍ കൈ വിരലുകള്‍ കൊണ്ട് ഇംന്ഗ്ലീഷില്‍ എഴുദിയ അക്ഷരങ്ങള്‍ നോക്കി അവള്‍ പുഞ്ചിരിച്ചു.അവളുടെ വിരല്‍ തുമ്പുകളും മണല്‍പരപ്പില്‍ സ്നേഹത്തിനെ അക്ഷരങ്ങള്‍ വരച്ചു.

ക്രിസ്തുമസ് അവധി വേഗം വന്നണയാന്‍ വേണ്ടി ആഗ്രഹിച്ചു അഡ്രസ്സുകള്‍ പരസ്പരം കൈമാറി നിറകണ്ണുകളോടെ ആ പുഴയോരത്തെ പൂമരം സാക്ഷിയാക്കി വിട പറഞ്ഞു.അവള്‍  വീടിന്‍റെ കോണിപ്പടികള്‍ കയറും വരെ കൈയുയര്‍ത്തി കാട്ടി. 

ഒരു ആഴ്ചക്ക് ശേഷം ശ്രീ കുട്ടിയുടെ ആദ്യത്തെ എഴുത്ത് കിട്ടി മറുപടി എഴുതാന്‍ ഇരുന്ന് നേരം പുലര്‍ന്നതറിഞ്ഞില്ല എന്താ ണെഴുതേണ്ടത്ന്നറിയാതെ പലതും ചുരുട്ടിക്കൂട്ടി താഴെ ഇട്ടു മേശകടിയില്‍ കടലാസ്സുകള്‍ കുന്നു കൂടി ഒടുവില്‍ ഒരു വരി മാത്രം ഒതുക്കി.'ശ്രീ കുട്ടിയെ ഞാന്‍ സ്നേഹിക്കുന്നു'.  "ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നു" മറ്റൊന്നും എഴുതാന്‍ കയിഞ്ഞില്ല. 


ഓരോ ആഴ്ചകളും അവളുടെ എഴുത്തുകള്‍ക്കായി കാത്തു നിന്നു അന്നു കിട്ടിയ എഴുത്ത് ദല്‍ഹിയില്‍ നിന്നായിരുന്നു. ഐ.എ.എസിന് സെലക്ഷന്‍ കിട്ടിയ  സന്തോഷവാര്‍ത്ത ശ്രീക്കുട്ടിക്കെഴുതി മറുപടിക്കായ്‌ കാത്തിരുന്നു.

യാത്ര പോകുന്നദിനു മുന്‍മ്പു  എനിക്ക് ഒരിക്കല്‍ കൂടി കാണണം,ഞാന്‍ കാത്തിരിക്കും സുകുവേട്ടന്‍ഹോസ്റലില്‍ വന്നാല്‍ മതി .അറിയിച്ച സമയത്തിനു മുമ്പു തന്നെ അവള്‍ ഗൈറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ഹോസ്റ്റലിന്‍റെ കിഴക്കു വശമുള്ള കൂള്‍ബാറിലിരുന്ന് ജുസ്‌ കുടിക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ വെള്ളം നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു ."ഇതെന്താ കുട്ടി"സന്തോഷികയല്ലേ വേണ്ടത്‌ ഞാന്‍ ഇന്ത്യയില്‍ തന്നെ അല്ലേ പോകുന്നത്." സന്തോഷമില്ലഞ്ഞിട്ടല്ല   "ദല്‍ഹി എന്ന് പറഞ്ഞാല്‍ വളരെ ദൂരത്തല്ലേ  " .ഇനി എന്നാണ് ഒന്ന് കാണുക "ഞാന്‍ ആറു മാസം കയിഞ്ഞാല്‍ വരും " എന്നാല്‍ പിന്നെ ഞാനും അപ്പോഴെ നാട്ടില്‍ പോകുകയുള്ളൂ. സംഭാഷണം നിണ്ടു പോയതറിഞ്ഞില്ല.


കൂള്‍ബാറില്‍നിന്നും ഇറങ്ങുന്നതിനു മുബു മൃദുവായ കൈവിരലുകളില്‍ ആദ്യമായ്‌  സ്പര്‍ശിച്ചു,   ഈ മോതിരം എന്‍റെ ഓര്‍മ്മക്കായ് എന്നും ഈ കൈവിരലിളിരികെട്ടെ. കൂള്‍ബാറിലെ മറ്റുള്ളവര്‍ കാണാതെ അവള്‍ അമര്‍ത്തി ചുംബിച്ചത് ഞാന്‍ ശ്രദ്ധിച്ചു റോഡ്‌ മുറിച്ചു കടന്നു ബസ്സില്‍ കയറുമ്പോള്‍ അവള്‍ ഗൈയിറ്റില്‍ നിന്നും കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.

ഡെല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പില്‍ ശ്രീകുട്ടിയുടെ എഴുത്തുകള്‍ മനസ്സിന് ആശ്വസംപകരുമായിരുന്നു. ആറു  മാസങ്ങള്‍ ആറു വര്‍ഷങ്ങള്‍ പോലെ കടന്നു പോയി. ഡിസംബറിലെ  അവധി ദിനങ്ങള്‍ മുഴുവന്‍ ആ പുഴകരയിലെ പൂമര ചുവട്ടില്‍ കയിച്ചുകൂട്ടാന്‍ അവിടെയെത്താമെന്ന് ശ്രീ കുട്ടിക്ക്‌ അവാസാനമായി  എഴുദി.

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും വിരുന്നിനുള്ള തിരക്കായിരുന്നു . എനിക്ക് മുത്തശ്ശിയുടെവീട്ടിലെത്താനുള്ള തിടുക്കവും  .വന്നിട്ട് ഒരു ദിവസം പോലും ഇവിടെ നില്‍ക്കാതെ  മുത്തശ്ശിയുടെ വീട്ടില്‍ പോയി താമസികുന്നതെന്തിനാ. അമ്മയുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം പറയാനാവാതെ  വേഗം പുറപെട്ടു മുത്തശ്ശിക് ഡല്‍ഹിയെ പറ്റി നൂറു കൂട്ടം ചോദിക്കാനുണ്ട് ."ഞാന്‍ പുഴയില്‍ പോയി കുളിച്ച് വരാം" ' മുത്തശ്ശി എന്നിട്ടു പറഞുതരാം നീണ്ട കഥകള്‍.'.

പുഴകരയിലേക്ക്‌  നിട്ടി വലിച്ചു നടന്നു, ശ്രീകുട്ടി ആ പൂമരചോട്ടില്‍ കാത്തിരികുന്നുണ്ടാവും നേരം സന്ധ്യയാവാറായി  ഇന്ന് നിലാവുള്ള രാത്രിയാണ് ഈ രാത്രിക്ക്‌ വേണ്ടിയാണ് ശ്രീക്കുട്ടിയും ഞാനും കാത്തിരുന്നത്‌ . പുഴക്കര ശൂന്യമായിരുന്നു  പക്ഷികള്‍ കൂടുതേടി പറക്കുന്ന ശബ്ദങ്ങള്‍ .പൂമരചോട്ടിലേക്ക്  നിരാശയോടെ നടന്നു നിങ്ങി. അവള്‍കെന്തു പറ്റി...?കോളേജില്‍ വല്ല പരിപാടിയും ഉണ്ടോ?എന്തുണ്ടായാലും അവളെത്തൊതിരിക്കില്ല, പുഴകരയില്‍ ഇരുട്ട് പരക്കാന്‍ തുടങ്ങി .

എഴുന്നേറ്റ്‌ സാവകാശം ശ്രീ കുട്ടിയുടെ വീടുലക്ഷ്യമാക്കി നടന്നു.വീടിനു താഴത്തെത്തിയപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഉയരുന്നതായി കേട്ടു.വീട്ടില്‍ ആള്‍കൂട്ടം ഇവിടെ ആര്‍ക്കോ എന്തെകിലും സംഭവിച്ചുണ്ട, അതാവാം അവള്‍ വരാതിരുന്നത്.

വീടിന്‍റെ പിന്‍ഭാഗത്ത്  പോയി ഞാന്‍  എത്തിയ വിവരം അവളെ അറിയിചാലോ? വീട്ടില്‍ നിന്നും നിറകണ്ണുകളോടെ ഇറങ്ങി വരുന്ന ഒരു കുട്ടിയെ പതുകെ വിളിച്ചു ശ്രീലതയെ വിളിക്കാന്‍ പറഞ്ഞു. ആ കുട്ടി പ്പോട്ടികരഞ്ഞു കൊണ്ട് വീണ്ടും വീട്ടീലേക്ക് തിരിച്ചു ഓടി.

എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ഒരാള്‍ വീട്ടിലേക്ക്‌ വിളിച്ചു , ഉമ്മറത്ത് കട്ടിലില്‍ വെളുത്ത തുണികൊണ്ട് മൂടിയ ഒരു മൃതതേഹം. ശ്രീകുട്ടിയുടെ പേരുകള്‍ എല്ലാവരും ഉച്ചരിക്കുന്നത് ശ്രദ്ധിച്ച്. അടുത്ത്‌ നിന്ന ആളോട് വിവരം തിരക്കി .

ഹോസ്റ്റലില്‍ നിന്നും  ഇറങ്ങി ബസ്സ്‌ വരുന്നത് കണ്ടു ബാഗുമായി റോഡ്‌മുറിച്ചു ഓടിയതാണത്രേ.എതിരെ വന്ന ലോറി തട്ടി പെട്ടെന്നായിരുന്നത്രേ മരണം.അയാളുടെ വാക്കുകള്‍ മുഴുവന്‍ കേള്‍ക്കാന്‍ കരുത്തില്ലാതെ ഇറങ്ങി നടന്നു നേരം പുലരും വരെ പൂമരചോട്ടില്‍ ഒരിക്കലും തിരിച്ചു വരാത്ത ശ്രീകുട്ടിയെ ക്കാത്ത് കിടന്നു.

"സാര്‍, കാപ്പി തണുത്തു" സാറ് ഉറക്കത്തിലായിരുന്നോ?ഉറക്കത്തില്‍ ഒരു കുട്ടിയെ കുറെ പ്രാവിശ്യാമായി . "ആരാണ് സാര്‍ "അത് എന്‍റെ മാത്രം ശ്രീ കുട്ട്യ രാമൂ.ആ പൂമരചോട്ടില്‍ അവളുടെ ആത്മാവ്‌ എന്നെയും കാത്തു നില്‍കുന്നുണ്ടാവും.

*********************************************************************************************












പുലര്‍കാല നക്ഷത്രം


മിനി കഥ

    ചിണുങ്ങിചിണുങ്ങി  മഴ പെയ്യുനുണ്ട് യാത്രകാര്‍  അടുത്ത വണ്ടി പ്രതീക്ഷിചിരിപ്പാണ്. ഇഴഞ്ഞു വന്നു നിന്ന വണ്ടിക്കകത്ത് തന്‍റെ ഇരിപിടമാന്നെഷിക്കുന്ന കണ്ണുകള്‍ .തലചുമടെന്തി  മറയുന്ന കൂലി തൊഴിലാളികള്‍ .നനവു പടര്‍ന്ന തറയില്‍ കാഴ്ചയില്‍ സുന്ദരനായ യുവാവ് ഇരിക്കുന്നു.കറുത്ത കണ്ണട ധരിച്ച യുവാവിനെ ജനാലക്കപ്പുറത്ത് ഒരു പാട് കണ്ണുകള്‍ എത്തിനോകുന്നുണ്ട്‌.
എനിക്ക് പോകേണ്ട വണ്ടി ഇനിയും അര മണികൂര്‍ കയിഞ്ഞേ എത്തൂ വെന്ന കിളിമൊഴി എന്‍റെ കാതുകളെ തഴുകി.വായിക്കാന്‍ വല്ലപുസ്തകം വാങ്ങിയാലോ എന്ന് ചിന്തിച്ചപോഴാണ് ആ യുവാവിന്‍റെ കാല്‍ പാതി മുറിഞ്ഞതാണെന്ന കാര്യം എന്‍റെശ്രദ്ധയില്‍ പെട്ടത്.

    റിസര്‍വ്‌ ചെയ്തു കിട്ടിയ സീറ്റിലിരിക്കവേ അഭിമുഖമായി ഒരു ചേച്ചിയാണെന്നരിഞ്ഞതും സന്തോഷമായി.കര്‍കിടകത്തിലെ  വെയില്‍ പോലെ അവരുടെ ചിരി .അവരുടെ ചിരി .അവരുടെമനസ്സില്‍ തീ ആളികത്തുന്നുണ്ടെന്നരിയാന്‍ പ്രയാസപെടേണ്ടി വന്നില്ല.ആ മുഖത്തുനിന്നും വായിച്ചെടുത്ത പോലെ ഞാന്‍ ചോദിച്ചു ."ചേച്ചി ഹോസ്പിറ്റലിലെക്കാണോ " !അതേ" എന്ന മറുപടി എനിക്ക്‌ സംതൃപ്തി പകരുന്നതായിരുന്നില്ല.
    അവര്‍ വീണ്ടും ചിന്ധയിലേക്ക് വീണു  കൊച്ചു മോള്‍ക്ക്‌ അപ്പിയിടാനായി ടോഇലെറ്റിനടുത്തെത്തയപ്പോയാണ്‌ നേരത്തെ കണ്ട യുവാവ് അവിടെ ഇരികുന്നദ് കണ്ടത്‌.'ഞാന്‍ ഒരു ചിരി സമ്മാനിച്ചെങ്കിലും വെറുതെയായിരുന്നു.'ഇയാള്‍കൊന്നു ചിരിച്ചലെന്താനെന്ന് ആലോചിച്ചു പോയ്‌.അയ്യോ...ഒരു കുഞ്ഞ് ഇവിടെയുണ്ടേ..സൂക്ഷിക്കന്നേ..കൈയികല്‍ നാലുഭാഗത്തും ചലിപ്പിച്ച് കൊണ്ട്അയാള്‍ പറഞ്ഞു.

      ഏറെ കാത്തിരുന്നു വന്ന ഉറക്കില്‍ നിന്നും ഞെട്ടിയെഴുനേറ്റത് എങ്ങിനെ യാണെന്നോര്‍മ്മയില്ല .എന്നാല്‍ അപ്പോള്‍ കണ്ട കാഴ്ച്ച വിശൃസികാനായില്ല. മുന്നിലിരിക്കുന്ന ചേച്ചിയുടെ കവിളിലൂടെ രകതം ഒലിച്ചിറഞ്ഞുന്നു കൈകള്‍ യാന്ത്രികമായി മകളെ പരതുമ്പോഴും മനസില്‍ തീയായിരുന്നു..അടുത്തുള്ള വരുടെ ഉറക്ക് നഷ്‌ടപെടുത്തിയാണെങ്കിലും കാരിയങ്ങള്‍ പറഞ്ഞു. പോലിസെത്തി പരിശോദിച്ചപ്പോള്‍ അവരുടെ പ്ലാസ്റ്റിക്‌ കവര്‍ വെളിപെടുത്തി എപ്പോഴും മരണം കാത്തുകിടക്കുന  ഒരു ശരീരമായിരുന്നു ചേച്ചിയുടെത് എന്ന്.

     അരണ്ട വെളിച്ചത്തില്‍ ഒരു പുസ്തകം വായിക്കാന്‍ ശ്രമിച്ചെങ്കിലും വരികള്‍ തെളിയുന്നുണ്ടായിരുന്നില്ല. അടുത്ത സീറ്റിലുള്ളവരെല്ലാം പെട്ടന്നുതന്നെ നിന്ദ്രയിലേക്ക്‌ വഴുതി വീണു.ഒരു തേങ്ങല്‍ ഉറങ്ങന്നുള്ള ശ്രമത്തെ തടഞ്ഞു കൊണ്ട് കാതില്‍  മുഴങ്ങികൊണ്ടേയിരുന്നു.കൂര്‍കം വലി പശ്ചാത്തലം മോരുക്കുനുണ്ടായിരുന്നു .ഉറങ്ങി കിടക്കുന്ന പെണ്‍കുട്ടിയില്‍ നിന്നായിരുന്നു ആ കരച്ചില്‍. ഈ വണ്ടി എത്ര ദൂരം പിന്നിട്ടട്ടുണ്ടാകുമെന് ആരാണ് ചിന്തിചിട്ടുന്ടവുക. ഒരുരുതരും എതെണ്ട ദൂരത്തെ  പറ്റിയാണ് വ്യകുലപ്പെടുന്നത് .പുലര്‍കാല സുവര്‍ണ്ണ കിരണഞ്ഞള്‍ മുഖത്ത് അടിച്ചപോഴാണ് തനിക്ക്‌ ഇരഞാനുള്ള സ്റ്റേഷന്‍ അടുകാറായി  എന്നറിഞ്ഞത്.
   
കുളിര്‍ക്കാറ്റിലും ചറ പറ പെയ്യുന്ന മഴയിലും നക്ഷത്രങ്ങള്‍  ഉള്ള ആകാശത്തും എല്ലായിടത്തും ഞാന്‍ എന്നെ തിരയുകയാണ് .എവിടെയും എന്നെകന്നാന്‍ പറ്റിയില്ല .എന്നെ തേടിയുള്ള യാത്ര തുടരുകയായിരുന്നു....

( പ്രാവാസി വര്‍ത്തമാനം പേപ്പറില്‍  2006 ഓക്ടോബര്‍ 4 പബ്ലിഷ് ചെയ്തത് )







വേര്‍പാട്
മിനിക്കഥ 



അവന്‍ അന്നും അവളുടെ വരവിനായ്‌ കാത്തിരുന്നു.  പക്ഷേ അവള്‍ വന്നില്ല. സ്കൂള്‍വാര്‍ഷിക ദിനത്തിലാണ്  അവളെ അടുത്തുനിന്ന് കണ്ടത് .അതിനു മുന്‍പ്  ചിലദിവസങ്ങളില്‍ സ്കൂളില്‍ വന്നു പോകാറുണ്ട്. രണ്ടു പ്രാവശ്യം  ഞാന്‍അവളെത്തന്നെശ്രദ്ധിച്ചതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല.
 പക്ഷെ ഇപ്പോള്‍ അവളില്‍ എന്തോപന്തികേടു  തോന്നുന്നു. ആ ചിരിയിലും നടപ്പിലുമെല്ലാം ഒരു ദുഃഖത്തിന്റെ നിഴല്‍പിന്തുടരുന്നപോലെ! ഞാന്‍ താമസിക്കുന്നതിന്റെ  തൊട്ടടുത്തല്ലേ സ്കൂള്‍ കെട്ടിടം.എന്‍റെ എല്ലാ ജോലിയും ആ സ്കൂളിന്റെ എവിടെ നിന്നാലും കാണാം.ഒരു ദിവസം ഏതോവിഷയത്തിനു വേണ്ടി ഓഫീസില്‍ നിന്നു റൂമില്‍ വന്നപ്പോഴാണു ഒരു ടീച്ചറുമായീ അവര്‍സംസാരിച്ചിരി
ക്കുന്നത് കണ്ടത്‌ . ഭക്ഷണം കഴിക്കാന്‍ അടുത്ത ഹോട്ടലില്‍ചെന്നപ്പോള്‍ അവിടെ വച്ച് വീണ്ടും കണ്ടു .


മൂന്നാലു ദിവസംതുടര്‍ച്ചയായി കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അവിടെ വന്ന പുതിയ ടീച്ചര്‍ ആണെന്നാണ് .എങ്കിലും ആചിരിയുടെ പ്രത്യേകതയില്‍  ഒന്ന് ഒളിച്ചു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല . വശ്യ സുന്ദരമായ ആ ചിരി ആരിലും പുതുമയുളവാക്കും..അവളുടെ സൌന്ദര്യത്തിന്റെ രഹസ്യവുംഅതു തന്നെ.

സ്കൂള്‍ വാര്‍ഷികത്തിനു  ഹോട്ടലില്‍ അഭിമുഖമായി ഭക്ഷണം കഴിക്കുമ്പോള്‍ കണ്ണുകള്‍ ഇടഞ്ഞു. നിശബ്ദതയില്‍ മനസ്സുകള്‍ പങ്ക്വയ്ക്കുകയായിരുന്നു. എന്നെക്കാളും   അഞ്ചുവയസ്സ് കൂടുമെങ്കിലും അവരോട്‌ എന്തോ ഒരു മമതതോന്നിയോ?.....


ദിനങ്ങള്‍ വര്‍ഷങ്ങള്‍ പോലെ കടന്നുപോയി. മനസ്സിലെവിടെയോ  ഒരുനോവ് അഡ്രസ്‌ അറിയാമെങ്കില്‍ ചെന്ന് നോക്കാമായിരുന്നു.


 വല്ല അസുഖവം വന്ന് പെട്ടോ..അങ്ങനെ ആവരുതേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.എന്തോ അവര്‍ മനസ്സിനെ അത്ര മാത്രംകീഴ്പ്പെടുത്തിയത്  പോലെ! 


മനസ്സിന്റെ   അസ്വസ്ഥത കാരണം ലീവെടുത്ത്‌ റൂമിലിരുന്നു. "എന്തേ സുഖമില്ലേ ?"...കൂട്ടുകാരുടെചോദ്യത്തിനു മറുപടി ഒന്നും പറഞ്ഞില്ല. പുറത്തെമതിലില്‍ കുറെ സമയം ചാരി നിന്ന് സ്കൂളിലേക്ക് നോക്കും,അവര്‍വരുന്നുണ്ടോ ?? ഒടുവില്‍ നിരാശ മാത്രം. 


വയ്കുന്നേരം കൂട്ടുകാരുമായി  ടൌണില്‍ പോയി തിരിച്ചു വരുമ്പോള്‍ വാങ്ങിയ പഴങ്ങള്‍ പൊതിഞ്ഞ  കടലാസു തുണ്ടില്‍വെറുതെ കണ്ണുകളോടിച്ചു .  ചരമ കോളത്തിന്റെ ഭാഗത്ത്‌ നിന്നു തന്നെ നോക്കി
ചിരിക്കുന്ന ചിത്രത്തിലേക്ക്  തുറിച്ചു നോക്കി കണ്ണുകള്‍ക്ക്‌ വിശ്വാസം
വരുത്താന്‍ ഏറെ പ്രയാസപ്പെട്ടു.


ഏറെ നേരം തളര്‍ന്നിരുന്നതിനു ശേഷം വീണ്ടും ആ നിശ്ചല
ചിത്രത്തില്‍ നോക്കി ഉറപ്പ്‌ വരുത്തി .അതെ! അവര്‍ തന്നെ ! ആ പുഞ്ചിരിയുംകഥപറയുന്ന കണ്ണുകളും ആ കണ്ണിലെ തിളക്കവും ! ചിരിച്ചു കൊണ്ടുള്ള സുന്ദരമായ മുഖംഎന്നോട് എന്തോക്കെയോ പറയുന്നുണ്ട്  .അവര്‍ക്ക്‌ ചിരിക്കാനല്ലേ അറിയൂ...പക്ഷേ മറ്റൊരാള്‍ ആ മുഖത്ത് നോക്കി  കണ്ണീര്‍ പൊഴിക്കുന്നത് അവര് അറിയുന്നുണ്ടോ?


ദൈവമേ.. എന്തിനെന്നെ  വെറുതെ  നിരാശയുടെ വേര്‍പാടിലേക്ക്    വലിച്ചെറിഞ്ഞു..?

(ദുബായില്‍ നിന്നും സാഗരം ബുക്ക്‌ 2001 എപ്രില്‍   ഇറക്കിയ 'മരുഭൂമിയിലെപാരിതോഷികം'  എന്ന മിനിക്കഥ സമാഹാരത്തില്‍ പബ്ലിഷ് ചെയ്തത് )